2012 മാർച്ച് 1, വ്യാഴാഴ്‌ച

ഇറ്റാലിയന്‍ നാവികര്‍ രണ്ടു മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന
സംഭവതിന്ടെ ചൂടാറും മുന്‍പേ മറ്റൊന്ന്, അജ്ഞാത കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചു നീണ്ടകരയില്‍ നിന്നുള്ള രണ്ടു പേരാണ്ഇന്ന് പുലര്‍ച്ചയ്ക്ക്  മരിച്ചത്
മത്സ്യതൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പു വരുത്തുമെന്ന സര്‍ക്കാരിണ്ടേ പ്രഖ്യാപനം വന്നതിനു തൊട്ടു പുറകെയാണ് ഈ സംഭവം.
അപകടം വരുത്തിയ കപ്പല്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത്
അതിലേറെ നാണക്കേടായി നമ്മുടെ ജലാതിര്‍ത്തിയിലൂടെ നാം അറിയാതെ  ഒരു വിദേശകപ്പല്‍ കടന്നു പോവുക അസംഭവ്യം! കപ്പലുകളും വിമാനങ്ങളും കടന്നു പോകുമ്പോള്‍ 
ബന്ധപ്പെട്ട രാജ്യങ്ങളെ സ്വാഭാവികമായും അറിയിക്കും ഇവിടെ എന്ത് പറ്റിയെന്നു 
അറിയില്ല! തീവ്രവാദവും ഭീകരവാദവും കൊടുമ്പിരി കൊള്ളുന്ന ഇക്കാലത്ത്
അജ്ഞാതകപ്പലുകള്‍ വന്നു നമ്മുടെ രാജ്യത്തെ അപ്പാടെ എടുത്തു കൊണ്ട് പോയാലും
നമ്മുടെ സംവിധാനങ്ങള്‍ ഒന്നുമറിയില്ല. രാജ്യ സുരക്ഷക്കായി കോടികള്‍ ചിലവഴിച്ചിട്ടും 
അത് ഫലപ്രാപ്തിയില്‍ എത്തുന്നുണ്ടോ എന്ന് കണ്ടുതന്നെ അറിയണം.മറ്റൊന്ന് നമ്മുടെ സമുദ്രാതിര്‍ത്തിയെ സമ്പന്ധിച്ച്‌ ആശയകുഴപ്പം ഇല്ലാതാക്കുകയാണ് നമ്മുടെ ജലാതിര്‍ത്തിക്ക് അകത്തു മാത്രം മത്സ്യബന്ധനം നടത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുക ഇറ്റാലിയന്‍ കപ്പല്‍ കേസിലും അവര്‍ വാദിക്കുന്നത് സംഭവം നടന്നത് ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്തു ആണെന്നാണ്‌. കുറ്റവാളികള്‍ നിയമതിണ്ടേ പഴുത്‌ ഉപയോഗിച്ച് പുറത്തു കടക്കും പ്രത്യേകിച്ച് വെള്ളക്കാര്‍ ആകുമ്പോള്‍ പിന്നെ നമ്മുടെ സോണിയാജിയുടെ നാട്ടുകാര്‍ അല്ലെ.    നമ്മുടെ മനസ്സില്‍ ഇപ്പോഴും വെള്ളക്കാരോട്  വിധേയത്വം ഉണ്ടെന്നത് ഒരു സത്യം മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ